മെക്സിക്കോയും പോളണ്ടും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു
പെനാൽറ്റി സേവ് ചെയ്ത് മെക്സിക്കോയെ രക്ഷിച്ചത് ഗോളി ഗ്വില്ലർമോ ഒച്ചോവ
ദോഹ : ലോകകപ്പുകളിൽ അപൂർസുന്ദരമായ ഫോം പുറത്തെടുക്കാറുള്ള മെക്സിക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇന്നലെ പോളണ്ടിനെതിരായ ആദ്യ മത്സരത്തിൽ പെനാൽറ്റി സേവ് ചെയ്ത് മെക്സിക്കോയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു ഒച്ചോവ. മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.
മതസരത്തിന്റെ 56-ാം മിനിട്ടിൽ ബോക്സിനുള്ളിൽ റോബർട്ട് ലെവൻഡോവ്സികിയെ പിടിച്ച് വലിച്ചിട്ടതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുക്കാനെത്തിയത് ലെവൻഡോവ്സ്കി തന്നെയായിരുന്നു. എന്നാൽ കൃത്യമായ ഡൈവിംഗിലൂടെ ഒച്ചോവ പെനാൽറ്റി തടുത്തിട്ടു.ലോകകപ്പിലെ ആദ്യ ഗോൾ നേടാനുള്ള ലെവന്റെ അവസരമാണ് ഒച്ചോവ തടുത്തിട്ടത്.
ഷൂട്ടൗട്ടിലല്ലാതെ ഒച്ചോവയുടെ കരിയറിലെ 17-ാമത് പെനാൽറ്റി സേവായിരുന്നു ഇത്. മെക്സിക്കോയ്ക്ക് വേണ്ടി നടത്തുന്ന നാലാമത്തെ പെനാൽറ്റി സേവും. ലോകകപ്പിൽ പെനാൽറ്റി സേവ് ചെയ്യുന്ന ആദ്യ മെക്സിക്കൻ ഗോളിയാണ് ഒച്ചോവ.ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു ഇത്.
പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി ഫ്രഞ്ചുകാരു സ്റ്റെഫാനി ഫ്രാപ്പാർട്ട് ചരിത്രം കുറിച്ചു. ഇന്നലെ മെക്സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരമാണ് 38കാരിയായ സ്റ്റെഫാനി നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |