സിയെം റീപ്: യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ചൊവ്വാഴ്ച കംബോഡിയയിൽ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്‌ഹെയുമായി കൂടിക്കാഴ്ച നടത്തി. സംഘർഷം നിയന്ത്രിക്കാൻ ഇരുപക്ഷവും നീക്കം നടത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ ജൂണിനു ശേഷം ഓസ്റ്റിനും വെയ്യും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ബെയ്ജിംഗിനെ പ്രകോപിപ്പിച്ചുകൊണ്ട് യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുന്നതിന് മുമ്പാണ് ഇരുവരും പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് കൂടിക്കാഴ്‌ച നടത്തിയത്.
ചൈനയും അമേരിക്കയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെ നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സങ്കീർണ്ണത കുറയ്ക്കാനുള്ള നീക്കം നടത്തിവരുന്നു. നവംബർ 14ന് പ്രസിഡന്റുമാരായ ജോ ബൈഡനും ഷി ജിൻപിംഗും ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതിമാരായതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യസ്ഥകളുടെ നേതാക്കൾ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചർച്ചയാണിത്.
തുടർന്ന് ബാങ്കോക്കിൽ നടന്ന ഏഷ്യപസഫിക് ഉച്ചകോടിക്കിടെ ഷിയും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള മത്സരം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ നമ്മൾ തുറന്ന ആശയവിനിമയം നിലനിർത്തണം എന്ന ബെഡന്റെ സന്ദേശം ഹാരിസ് ആവർത്തിച്ചതായി വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തു. ബൈഡനുമായുള്ള കൂടിക്കാഴ്ച തന്ത്രപരവും ക്രിയാത്മകവുമായിരുന്നെന്നും അടുത്ത ഘട്ടത്തിലുള്ള ചൈന-യു.എസ് ബന്ധങ്ങൾക്ക് പ്രധാന മാർഗനിർദ്ദേശകമാകുമെന്നും ഷീ ഹാരിസിനോട് പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |