തലശ്ശേരി: ഓർക്കാപ്പുറത്ത് തന്റെ ജീവിതത്തിൽ എന്തു സംഭവിച്ചെന്ന് സുൽത്താന് ഇപ്പോഴും അറിയില്ല. വൈകാതെ അവന് നീതി കിട്ടുമെന്ന് മാത്രം വിശ്വസിക്കാൻ ശ്രമിക്കുകയാണ് അവന്റെ കുടുംബം.
ഫുട്ബാൾ കളിക്കിടെ വീണ് പരിക്കേറ്റ സുൽത്താന്റെ ഇടതുകൈ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിലാണ് തലശ്ശേരി ജനറൽ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും ഡോക്ടർമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യമന്ത്രിയ്‌ക്കുമുൾപ്പെടെ കുടുംബം പരാതി നൽകിയത്.
ചേറ്റംകുന്ന് നസ ക്വാർട്ടേഴ്സിൽ അബൂബക്കർ സിദ്ധിഖിന്റെ മകനാണ് സുൽത്താൻ ബിൻ സിദ്ധിഖ് (17).
പരാതിക്ക് പിന്നാലെ ഡി.എം.ഒ ആശുപത്രിയിൽ എത്തി ഡോ.ബിജുമോൻ, ആർ.എം.ഒ ജിതിൻ, കാഷ്വാലിറ്റിയിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ, അനസ്‌തെറ്റിസ്റ്റ് എന്നിവരിൽ നിന്നും മൊഴിയെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടർ അടുത്ത ദിവസം എത്തുമെന്നാണ് അറിയുന്നത്. കമ്പാർട്ട്മെന്റ് സിൻഡ്രോം കണ്ടതിനെ തുടർന്ന് കുട്ടിയ്‌ക്ക് ഉടൻ ശസ്ത്രക്രിയ നടത്തിയെന്നും അതിന് ശേഷം അണുബാധ ഉണ്ടായി എന്നുമാണ് ഡോക്ടർമാർ ഡി.എം.ഒയ്‌ക്ക് നൽകിയ മൊഴി. ഇന്നലെ ആശുപത്രിയിലെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ എം.പ്രീതയും ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്തു. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറും. സുൽത്താൻ ഇപ്പോൾ കതിരൂർ പുല്യോട്ടെ ബന്ധുവീട്ടിലാണ്. അണുബാധ ഒഴിവാക്കുന്നതിനും സന്ദർശക ബാഹുല്യം ഒഴിവാക്കാനുമാണ് കുട്ടിയെ ഇങ്ങോട്ടേക്ക് മാറ്റിയത്. ഒക്ടോബർ 30നാണ് കൂട്ടുകാർക്കൊപ്പം ഫുട്‌ബാൾ കളിക്കുമ്പോൾ കൈകുത്തി വീണ പതിനേഴുകാരനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |