ന്യൂഡൽഹി:യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിന്റെ നിലപാട് തേടി. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്ന ഹർജികൾ അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.
യുദ്ധം മൂലം മടങ്ങിയവരുടെ മെഡിക്കൽ വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന ഹർജികളും സുപ്രീം കോടതി പരിഗണിച്ചു. ഇതിൽ കേന്ദ്രം മറുപടി സമർപ്പിച്ചതായി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും മറുപടി നൽകിയിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷക മേനക ഗുരുസ്വാമിയും പറഞ്ഞു. എന്നാൽ ഒന്നും നാലും വർഷ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതായും ഇത് മെന്ധിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കേസ് 29 ലേക്ക് മാറ്റി.
14,973 പേർ ഓൺലൈൻ പഠനം തുടരുന്നു
യുക്രെയിൻ മെഡിക്കൽ കോളജുകളിലെ 15,783 ഇന്ത്യൻ വിദ്യാർത്ഥികളിൽ 14,973 പേർ ഓൺലൈനായും 670 പേർ ഓഫ്‌ലൈൻ ആയും പഠനം തുടരുന്നുണ്ട്. മടങ്ങിയവരിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണ്. മോശം പഠന നിലവാരവും ഫീസ് അടയ്‌ക്കുന്നതിലെ വീഴ്ച്ചയും വിദേശ രാജ്യങ്ങളിൽ സൗജന്യ സീറ്റുകളുടെ ലഭ്യത കുറവും കാരണം 382 പേരുടെ അപേക്ഷ നിരസിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |