പത്തനാപുരം : വാഴപ്പാറ കുടപ്പാറയിൽ പുലി ആടിനെ ആഹാരമാക്കി. ഭീതിയോടെ നാട്ടുകാർ. കുടപ്പാറ ക്ഷേത്രത്തിലെ പൂജാരി കാവുംപുറത്ത് ഓമനക്കുട്ടൻ പുലിയെ കണ്ടതായി പറയുന്നു. ഓമനകുട്ടൻ നടന്നു ചെന്ന് പെട്ടത് പുലിയുടെ മുന്നിലേക്കാണ് . ഓടി മാറി സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പ്രദേശത്ത് തെരച്ചിൽ നടത്തി. ക്ഷേത്രത്തിന് സമീപം ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കനാലിന് സമീപത്ത് താമസിക്കുന്ന സുമയുടെ ആടിനെയാണ് പുലി ഭക്ഷണമാക്കിയത്. നാട്ടുകാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമ്മാരായ ബി.വിനോദ് കുമാർ, മുഹമ്മദ്ബിലാൽ തുടങ്ങിയവർ എത്തി നാട്ടുകാരുടെ നേത്യത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. കാൽപ്പാടുകളും രോമങ്ങളും കണ്ട്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ സ്ഥലത്ത് മുൻപും പുലിയിറങ്ങിയിട്ടുണ്ടെന്നും പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും വനപാലകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |