തിരുവനന്തപുരം : ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ മുസ്ലിം സമുദായത്തിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്ന് എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. ഫുട്ബാളുമായി ബന്ധപ്പെട്ട സമസ്ത പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബാൾ നാടിന്റെ രക്തത്തിൽ അലിഞ്ഞതാണ്. അതിനെ മറ്റൊരുതരത്തിൽ കാണരുത്. പാന്റിട്ട് ഫുട്ബാൾ കളിക്കാനാകില്ല. അത്തരം ചിന്താഗതി പുലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. കളിക്കുമ്പോൾ കളി മാത്രംകാണുക. അരാഷ്ട്രീയവാദം എല്ലാത്തിലും കൂട്ടിച്ചേർക്കരുതെന്നും മുനീർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് എം.എസ്.എഫ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കളിയെയും കളിക്കാരെയും ഇഷ്ടപ്പെടുന്ന സമൂഹം ആണ്. ആ ഇഷ്ടം പലരീതിയിലും പ്രതിഫലിക്കും . വിവാദ പ്രസ്താവനയിൽ ആ വ്യക്തിയാണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ താൻ അഭിപ്രായം പറയില്ല. ഓരോ ആളുകളും പറയുന്നതിന് സമൂഹം മുഴുവൻ മറുപടി പറയേണ്ടതില്ലെന്നും മുനീർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |