തിരുവനന്തപുരം: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡി ഐ ജി ആർ നിശാന്തിനിയെ നിയമിച്ചു. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് അഞ്ച് എസ് പിമാരടക്കമുള്ള സംഘത്തിന്റെ ചുമതല.
ഡിസിപി അജിത്കുമാർ, ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, വിഴിഞ്ഞം സംഘർഷത്തിനിടെ കെ എസ് ഇ ബി, കെ എസ് ആർ ടി സി ജീവനക്കാരെ മർദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച വൈകിട്ട് നടന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമത്തിൽ ഫോർട്ട് അസി. കമ്മിഷണർ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാർക്ക് ക്രൂരമായി മർദനമേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |