കോഴിക്കോട്: 'ദൈവത്തിന്റെ കൈ' ഗോളുയർത്തിയ മറഡോണയുടെ സ്വർണ ശിൽപുവുമായുള്ള ബോച്ചേ (ബോബിചെമ്മണ്ണൂർ) യുടെ കാമ്പസ് പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല സ്വീകരണം. ഫുട്‌ബോളാണ് ലഹരിയെന്ന സന്ദേശവുമായി തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ഇന്നലെ പ്രോവിഡൻസ് വിമൻസ് കോളജ്, വെസ്റ്റ്ഹിൽപോളി, ബീച്ച് തുടങ്ങിയിടങ്ങളിൽ വൻസ്വീകരണമാണ് വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയത്.
ബോച്ചേയുടെ ഖത്തർ ലോകകപ്പിനായുള്ള യാത്രയുടെ എട്ടാം ദിവസമായിരുന്നു ഇന്നലെ. കുട്ടികൾക്കൊപ്പം നൃത്തം ചവിട്ടിയും ഗോളടിച്ചും ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തിയും അവർക്ക് സമ്മാനപൊതികളെറിഞ്ഞും ബോച്ചേ കുട്ടികളിലൊരാളായി. പ്രൊവിഡൻസ് വിമൻസ് കോളേജിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസർ ശരത് ബാബു, സ്റ്റാഫ് പ്രതിനിധി ഡോ. അശ്വതി, മാഗസിൻ എഡിറ്റർ റെന ഫാത്തിമ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി രാകേഷ് പി.എസ്. എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |