SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 AM IST

കരടിന് മന്ത്രിസഭയുടെ അംഗീകാരം,​ ഗവർണറെ വെട്ടാനുള്ള ബിൽ സഭയിലേക്ക്

ee

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ദ്ധരെ വയ്ക്കാനുള്ള ഭേദഗതി ബില്ലിന്റെ കരടിന് അനുമതി നൽകി മന്ത്രിസഭ. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പാണ്. രാഷ്ട്രപതിക്ക് വിടാനാണ് സാദ്ധ്യത.

ഭരണഘടനാ ചുമതലകൾ നിറവേറ്റേണ്ട ഗവർണർ ചാൻസലർ പദവിയിലും തുടരുന്നത് ഉചിതമാവില്ലെന്ന പൂഞ്ചിക്കമ്മിഷൻ റിപ്പോർട്ടനുസരിച്ചാണ് ബില്ലെന്നാണ് സർക്കാർ വാദം.

വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, പൊതുഭരണം, സൈദ്ധാന്തികം എന്നീ മേഖലകളിലെ പ്രഗത്‌ഭരെയാകും ചാൻസലർമാരാക്കുക. അഞ്ച് വർഷമാണ് കാലാവധി. 75 വയസ്സോ അഞ്ച് വർഷമോ ഏതാണോ ആദ്യം അതുവരെ തുടരാം. 75 വയസ്സ് പൂർത്തിയായില്ലെങ്കിൽ പുനർനിയമനം സർക്കാരിന് അനുവദിക്കാമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നു.

ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നെടുക്കും. സംസ്ഥാന ഫണ്ടിൽ നിന്ന് തുക ചെലവാക്കാൻ വ്യവസ്ഥയുൾപ്പെടുത്തിയാൽ ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടിവരും. ചാൻസലറുടെ ആസ്ഥാന ഓഫീസ് സർവകലാശാലകളിൽ തന്നെയാവും. പേഴ്സണൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ല.

മന്ത്രിക്കും മുകളിൽ,

നീക്കാനും അധികാരം

* പ്രോ ചാൻസലർമാരായ മന്ത്രിമാർക്കും മുകളിലാകും ചാൻസലർ. ഓരോ സർവകലാശാലയുമായും ബന്ധപ്പെട്ട് പ്രത്യേകം നിയമമായതിനാൽ ഓരോന്നിലും ഭേദഗതി വരുത്തണം

* ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായാൽ നീക്കാൻ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അധികാരം.

ചാൻസലർ വേണ്ടത് 14

സർവകലാശാലകളിൽ

1. കേരള, 2. മഹാത്മഗാന്ധി, 3. കൊച്ചി, 4. കോഴിക്കോട്, 5. കണ്ണൂർ, 6. ശങ്കരാചാര്യ, 7. തുഞ്ചത്തെഴുത്തച്ഛൻ മലയാളം, 8. കേരള ഡിജിറ്റൽ, 9. ശ്രീനാരായണഗുരു ഓപ്പൺ, 10. കാർഷികം, 11. വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, 12. ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, 13. ആരോഗ്യം, 14. എ.പി.ജെ അബ്ദുൾകലാം സാങ്കേതികം

സഹ. തട്ടിപ്പ് തടയാൻ

വിജിലൻസ്

സഹകരണസ്ഥാപനങ്ങളിലെ ക്രമക്കേട് തടയാനുള്ള മൂന്നാം സഹകരണഭേദഗതി ബില്ലിന്റെ കരടും അംഗീകരിച്ചു. തട്ടിപ്പ് തടയാൻ ഓരോ ജില്ലയിലും പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തുന്ന ഉദ്യോഗസ്ഥരടങ്ങിയ വിജിലൻസ് സംവിധാനം രൂപീകരിക്കും. ലാസ്റ്റ്ഗ്രേഡ് നിയമനാധികാരം ഭരണസമിതികളിൽ നിന്ന് നീക്കി സഹകരണ പരീക്ഷാബോർഡിന് കൈമാറും.

സെലക്ട് കമ്മിറ്റിക്കുവിട്ട ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും സഭയിൽ വരും. ക്ലിനിക്കൽ സ്ഥാപന നിയന്ത്രണവും രജിസ്ട്രേഷനുമാണ് ബില്ലിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.