നീതി വൈകുന്നത് നീതി നിഷേധത്തിനു തുല്യമാണ്. കോടതികളിൽ കെട്ടി കിടക്കുന്ന കേസുകളും ആയി ബന്ധപ്പെട്ട് സ്ഥിരമായി ഉയരുന്ന അഭിപ്രായമാണത്. എന്നാൽ, ഒരു ഹൈക്കാേടതി ജഡ്ജിക്ക് തന്നെ ഇക്കാര്യം തന്റെ വിധിന്യായത്തിൽ രേഖപ്പെടുത്തേണ്ടി വന്നത് ആദ്യത്തെ അനുഭവമാണ്, ഒപ്പം ഗൗരവമായി പരിഗണിക്കേണ്ട കാര്യവുമാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും തൊഴിൽപരമായ അവകാശത്തിനു വേണ്ടി കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു ബാങ്ക് ജീവനക്കാരന്റെ ദുരവസ്ഥ ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ കാലവിളംബത്തിന്റെ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തിയത്.
കേസിൽ അകപ്പെട്ടതിനെ തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ, കൊടുങ്ങല്ലൂർ ടൗൺ സർവീസ് സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റായി വിരമിച്ച എം.കെ. സുരേന്ദ്ര ബാബു നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. 2010 ൽ ഹർജി ഫയൽ ചെയ്യുമ്പോൾ ഹർജിക്കാരന് 61 വയസായിരുന്നു. ഇപ്പോൾ 70 വയസ് പിന്നിട്ടു. ഉപജീവനത്തിനു വേണ്ടിയാണ് ഇത്രയും വർഷം ഹർജിക്കാരൻ കേസു നടത്തിയതെന്ന് വ്യക്തം. 20 വർഷം പഴക്കമുള്ള കേസുകൾ വരെ ഹൈക്കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |