ന്യൂഡൽഹി: വടക്ക് കിഴക്കൻ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ചുള്ള അദ്ധ്യായങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വംശീയ വിവേചനം തടയാൻ നിയമത്തിൽ മാറ്റം വരുത്തണമെന്നും ജ്യോതി സോങ്ങ്ലുജു സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത് എക്സിക്യൂട്ടിവിന്റെയും പാർലമെന്റിന്റെയും പരിധിയിൽ വരുന്ന വിഷയങ്ങളാണെന്നും കോടതിക്ക് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അദ്ധ്യായങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ നയത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. വംശീയ വിവേചനവുമായി യുട്യൂബിൽ വന്ന വീഡിയോകൾ സംബന്ധിച്ച് പരിശോധിക്കാൻ പൊലീസിന് ഉചിതമായ അധികാരമുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |