■അപേക്ഷ ഓൺലൈൻ വഴി മാത്രം
തിരുവനന്തപുരം : സർക്കാർ സഹായത്തോടെയുള്ള പാവപ്പെട്ടവന്റെ പദ്ധതി വീടുകൾക്ക് നിർമ്മാണാനുമതിക്കുള്ള അപേക്ഷ ഓൺലൈൻ സോഫ്‌റ്റവെയറിലൂടെ മാത്രമേ നൽകാവൂവെന്ന പിടിവാശിയുമായി നഗരസഭകൾ.
സംസ്ഥാനത്തെ എല്ലാ നഗരസഭകളിലെയും വൻകിട കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ ഒൺലൈനായി മാത്രം കൈകാര്യം ചെയ്യുന്നതിനായി ഏർപ്പെടുത്തിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ എട്ട് നഗരസഭകളിലെ സാധാരണക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.കഴിഞ്ഞ മാസം 2ന് നഗരകാര്യ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിയാണ് ഉദ്യോഗസ്ഥരുടെ നടപടി. ഒക്ടോബർ 19ന് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പദ്ധതി വീടുകളെ ഒഴിവാക്കിയിരുന്നെങ്കിലും പുതിയ ഉത്തരവിൽ അത് കൂട്ടിച്ചേർക്കാത്തതിനാൽ അപേക്ഷ നേരിട്ട് സ്വീകരിക്കാനാകില്ലെന്നാണ് നിലപാട്
കഴിഞ്ഞ മാസം 14 മുതൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ,ആലപ്പുഴ,പാലക്കാട് ഗുരുവായൂർ നഗരസഭകളിലാണ് കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ പൂർണമായി ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയറിലൂടെ മാത്രമാക്കിയത്. ഓൺലൈനായി പെർമിറ്റിനുള്ള അപേക്ഷ നൽകണമെങ്കിൽ അധിക ചെലവുണ്ടാകും അത് പാവപ്പെട്ടവന് താങ്ങനാകില്ലെന്നതിനാൽ മുൻകാലങ്ങളിലെല്ലാം ഇളവ് ലഭ്യമായിരുന്നു. എന്നാൽ , സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുന്നതായാണ് പരാതി.
ഫ്ളാറ്റുകൾ ഉൾപ്പടെയുള്ള വൻകിട നിർമ്മാണത്തിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നത് അഴിമതിക്ക് ഇടയാക്കുന്നതായുള്ള ആക്ഷേപങ്ങൾ അവസാനിപ്പിക്കാനാണ് ഓൺലൈൻ സംവിധാനം വ്യാപകമാക്കിയത് എന്നാലത് സാധാരണക്കാരന് തിരിച്ചടിയാവുന്നു.
ബാക്ക് ഫയൽ
ഇല്ലെങ്കിലും
നേരത്തെ നേരിട്ട് അപേക്ഷ നൽകി നിർമ്മാണാനുമതി വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഈമാസം 14ന് ശേഷം പൂർത്തീകരിച്ച പ്ലാനുമായി കെട്ടിട നമ്പരിനാടനെത്തുമ്പോഴും ഓൺലൈൻ വഴി അപേക്ഷിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. നേരിട്ട് അപേക്ഷ നൽകി അനുമതി ലഭിക്കുന്നവരുടെ ബാക്ക് ഫയൽ സോഫ്റ്റ്‌വെയറിൽ കാണില്ല. അത്തരക്കാർക്ക് നമ്പരിടാനായി മാത്രം ഓൺലൈനായി അപേക്ഷിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |