SignIn
Kerala Kaumudi Online
Monday, 07 July 2025 10.09 AM IST

മുഖ്യസാക്ഷിയുടെ മൊഴിമാറ്റത്തിന് പിന്നിൽ ആർഎസ്എസ് - ബിജെപി ഭീഷണി; പ്രതികരണവുമായി സന്ദീപാനന്ദ ഗിരി

Increase Font Size Decrease Font Size Print Page
sandipananda-giri-ashram

തിരുവനന്തപുരം: ആശ്രമം കത്തിച്ച സംഭവത്തിൽ മുഖ്യസാക്ഷിയായ കുണ്ടമൺകടവ് സ്വദേശി പ്രശാന്തിന്റെ മൊഴിമാറ്റത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയുമെന്ന് സന്ദീപാനന്ദ ഗിരി. പ്രശാന്തിന് ഇവരുടെ സമ്മർദവും ഭീഷണിയുമുണ്ട്. കേസന്വേഷണം അട്ടിമറിക്കപ്പെടില്ല. തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് തന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്നാണ് പ്രശാന്ത് നേരത്തേ മൊഴി നൽകിയത്. സഹോദരന്‍ പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ഇതാണ് കോടതിയിൽ ഇപ്പോൾ നൽകിയ രഹസ്യമൊഴിയിൽ തിരുത്തി പറഞ്ഞത്. ആശ്രമത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് രഹസ്യമൊഴി. എന്നാൽ മൊഴി മാറ്റിയ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും ആവശ്യമായ തെളിവുകൾ കൈവശമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ പറഞ്ഞത്.

TAGS: SANDIPANANDA GIRI ASHRAM, SANDIPANANDA GIRI, ASHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.