ഒരു പൊതു പ്രശ്നത്തെ എങ്ങനെ മത പ്രശ്നമാക്കാം, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് എങ്ങനെ ജനകീയശ്രദ്ധ തിരിച്ചുവിടാം വിഴിഞ്ഞം സമരം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. എങ്ങിനെയൊക്കെ ഒരു വികസന വിഷയത്തെ എല്ലാത്തരം പ്രശ്നങ്ങളും ആക്കി നിരത്തിലിറക്കാമെന്നു. തുറമുഖം നിർമ്മാണം നിറുത്താൻ കഴിയില്ലെന്നു സർക്കാരും സമരം തുടരുമെന്ന ശാഠ്യത്തിൽ സഭാ നേതൃത്വവും ഉറച്ചു നിൽക്കുന്നു. തുറമുഖ മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദമുണ്ടെന്ന ഒരു പ്രധാന സമര നേതാവായ വൈദികൻ ആരോപിച്ചു. പിന്നെ മാപ്പു പറഞ്ഞു തടിയൂരാൻ വൈദികൻ ശ്രമിച്ചു. മാപ്പു വേണ്ടാ അത് മടക്കി പോക്കറ്റിലിട്ടോളാൻ മന്ത്രി ചുട്ട മറുപടിയും വൈദികന് നൽകി. അപ്പോൾ വൈദികന് എല്ലാം വ്യക്തമായി കാണും. അഡ്വക്കറ്റ് ജയശങ്കർ വ്യക്തമായി പറയുകയാണ് എങ്ങനെ ഒരു വികസന വിഷയത്തെ തെരുവിൽ വലിച്ചു കീറാമെന്നു കരാർ ഒപ്പിടുന്ന കാലത്ത് എം. സൂസെപാക്യമാണ് തിരുവനന്തപുരം ആർച്ച് ബിഷപ്പ്. വിഴിഞ്ഞം പദ്ധതിയെ സ്വാഗതം ചെയ്യാനാണ് ആർച്ച് ബിഷപ്പും മറ്റു വൈദിക ശ്രേഷ്ഠരും തയ്യാറായത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും തീരമേഖലയുടെ ഐശ്വര്യത്തിനും ഈ തുറമുഖം അനിവാര്യമാണെന്ന് അവർ വാദിച്ചു. വിഴിഞ്ഞം പദ്ധതി ഉറപ്പുവരുത്തുന്ന വികസനത്തിലായിരുന്നു അവരുടെ കണ്ണും കരളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |