പത്തനംതിട്ട : കേരളമെമ്പാടും പ്രസംഗിക്കാൻ തന്നോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ഡോ.ശശി തരൂർ എം.പി. ഇക്കാര്യം മൂന്നുതവണ സതീശൻ തന്നോടു പറഞ്ഞിട്ടുണ്ട്.
പന്തളത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനുള്ളിൽ വിഭാഗീയത വേണ്ടെന്ന അഭിപ്രായക്കാരനാണ് താൻ. എയും ഐയും വേണ്ട. ഐക്യകോൺഗ്രസാണ് വേണ്ടത്. ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും താൻ പങ്കെടുക്കുന്ന പരിപാടികൾ വിവാദമാകുന്നത് എങ്ങനെയെന്ന് അറിയില്ലായെന്നും തരൂർ പറഞ്ഞു. എല്ലാ പരിപാടികളും ഡി.സി.സി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. അറിയിച്ച തീയതികളടക്കം തന്റെ കൈയിലുണ്ട്. ആരെങ്കിലും പരാതി കൊടുത്താൽ അതിനു മറുപടി നൽകും. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതേവരെ പരാതി ഉണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |