തിരുവില്വാമല: പുനർജനി നൂഴ്ന്ന് ജന്മപാപങ്ങളൊടുക്കി മോക്ഷപ്രാപ്തി നേടാൻ വില്വാമലയിൽ എത്തിയത് ആയിരങ്ങൾ. പുലർച്ചെ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും നാമജപ ഘോഷയാത്രയോടെ ക്ഷേത്രം മേൽശാന്തിയും, അധികൃതരും, ഭക്തരും കിഴക്കെ ദിക്കിലുള്ള ഗുഹാ മുഖത്തെത്തി ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിച്ചത്.
ഇന്നലെ ക്ഷേത്രത്തിൽ മേളത്തോടു കൂടിയ വിശേഷാൽ കാഴ്ചശീവേലിയും, വൈകീട്ട് വിളക്ക് വയ്പും ഉണ്ടായിരിന്നു. തിരുവില്വാമല പുനർജനി നൂഴൽ ആഘോഷങ്ങൾക്കെത്തുന്ന ഭക്തർക്ക് സൗജന്യമായി വൈദ്യസഹായം പുനർജനി മലയിൽ ചേലക്കര പ്രസ് ക്ലബും വാണിയംകുളം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ചേർന്നും ഒരുക്കിയിരുന്നു.
കൂടാതെ സേവാ സമിതി പ്രവർത്തകരുടെയും പൊലീസിന്റേയും സേവനം ഉണ്ടായിരുന്നു. പുനജനിഗുഹ നൂഴാനെത്താനും നൂഴൽ ചടങ്ങ് കാണുന്നതിനും ഇത്തവണ വില്വാമലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നുഴൽചടങ്ങ് വളരെ വൈകി രാത്രിയാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |