സോൾ: ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്ത രണ്ട് കൗമാരക്കാരെ ഉത്തര കൊറിയയിൽ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. 16 ഉം 17 ഉം വയസുള്ള ആൺകുട്ടികളെയാണ് വെടിവച്ചുകൊന്നത്. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്‌ക്വാഡാണ് ഇവർക്കെതിരെ ശിക്ഷ നടപ്പിലാക്കിയതെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെെന അതിർത്തിയിലുള്ള ഹെെസൻ നഗരത്തിലെ പ്രദേശവാസികളെ ഭീതിയിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശിക്ഷയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഒക്ടോബർ അവസാന വാരം നടന്ന കൊലയെക്കുറിച്ച് ഇപ്പോളാണ് വിവരം പുറത്തുവരുന്നത്. അമ്മയെ കൊലപ്പെടുത്തിയ ഒരാളെയും ഇവർക്കൊപ്പം വെടിവച്ചു കൊന്നിട്ടുണ്ട്. അത്ര തന്നെ രൂക്ഷമായ കുറ്റമാണ് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നത്. ഹെെസൻ നഗരത്തിലെ ആളുകളെ വിളിച്ചു കൂട്ടിയ ശേഷമാണ് ശിക്ഷാ നടപടി നടപ്പിലാക്കിയത്.
ചില രാജ്യങ്ങളുടെ സിനിമകളും മാദ്ധ്യമങ്ങളും ഉത്തര കൊറിയയിൽ വിലക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഇത് തെറ്റായ വഴിയിലേയ്ക്ക് എത്തിക്കുമെന്നാണ് ഉത്തര കൊറിയൻ ഭരണകൂടം വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയിൽ നിന്നെത്തുന്ന മാദ്ധ്യമ സ്വഭാവമുള്ള എന്തിനെയും ശക്തമായ ശിക്ഷ നടപടികളിലൂടെയാണ് ഉത്തര കൊറിയ എതിർക്കുന്നത്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ മാറികടന്ന് ദക്ഷിണ കൊറിയൻ സിനിമകളും ഗാനങ്ങളും ഉത്തര കൊറിയയിലെത്താറുണ്ട്. ചൈനീസ് അതിർത്തിയിൽ നിന്നാണ് ഇവ ഉത്തര കൊറിയയിൽ എത്തുന്നതെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |