തിരുവനനന്തപുരം: സിൽവർ ലൈൻ പദ്ധതി നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്ന മുറയ്ക്ക് സാമൂഹ്യാഘാത പഠനമടക്കം ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. നക്ഷത്രമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള അന്തിമാനുമതി വൈകുന്നതിനാൽ ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മറ്റ് പദ്ധതികളിലേക്ക് പുനർവിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിശോധനയിലാണ്. പദ്ധതിക്കായി ഇതുവരെ 57.84 കോടി രൂപയാണ് ചെലവഴിച്ചത്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |