വാഷിംഗ്‌ടൺ: കൊവിഡ് രോഗം ഏറ്റവുമധികം രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. അനേകായിരംപേർ മരണമടയുകയും ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്‌ത അമേരിക്കയിൽ സർക്കാരിന് വളരെയധികം പണം ഇതിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ അമേരിക്കയ്‌ക്ക് തലവേദനയായി ഇതിനിടയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ച് ചൈനീസ് ഹാക്കർമാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുളള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന കൊവിഡ് സാമ്പത്തികസഹായം ചൈനീസ് ഹാക്കർമാർ മോഷ്‌ടിച്ചതായി അമേരിക്കൻ ഏജൻസിയായ സീക്രട്ട് സർവീസസിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അറിയിച്ചു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഏജൻസി തയ്യാറായിട്ടില്ല. എപിറ്റി 41 അഥവാ വിൻറ്റി എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കർസംഘമാണ് ഇതിന് പിന്നിൽ.
സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തികപരമായ ഡാറ്റാ നിയമലംഘനങ്ങളും സർക്കാർ പിന്തുണയോടെ നടത്തിയിട്ടുളള ഹാക്കർമാരാണ് വിൻറ്റി. 2020ലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. സോഫ്‌റ്റ്‌വെയർ കമ്പനികൾ, ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾ, സമൂഹമാദ്ധ്യമ സ്ഥാപനങ്ങൾ, ഗെയിം ഡെവലപർമാർ,തുടങ്ങി നൂറിലധികം കമ്പനികളിൽ ചൈനീസ് ഹാക്കർമാർ പ്രവർത്തിച്ച വിവരവും അമേരിക്ക കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ആരോപണങ്ങളോട് ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |