ദോഹ: ലോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ജപ്പാനും പോരാടുകയാണ്. മത്സരത്തില്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ ആദ്യ ഗോളടിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. വിങ്ങര്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയ്ക്കായി വലകുലുക്കിയത്. ദോഹ : ജപ്പാനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ സ്കോർ ചെയ്തതോടെ ക്രൊയേഷ്യക്കായി മേജർ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇവാൻ പെരിസിച്ച് മാറി. പത്ത് ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകൾ നേടിയ ഡേവർ സുകേറിനേയാണ് പെരിസിച്ച് മറികടന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഗോൾ നേടുന്ന നാലാമത്തെ താരം കൂടിയാണ് പെരിസിച്ച്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി, ഷെർദാൻ ഷാക്കിരി എന്നിവർക്കൊപ്പമാണ് പെരിസിച്ചും ഇടംപിടിച്ചത്. ക്രൊയേഷ്യക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാംസ്ഥാനക്കാരനായ മരിയോ മൻസൂകിച്ചിന് ഒപ്പമെത്താനും പെരിസിച്ചിനായി. 33 ഗോളുകളാണ് ഇരുവരും നേടിയത്. 45 ഗോളുകൾ നേടിയ സുകേറാണ് ഒന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |