പൂനെ: അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ തയ്യാറല്ലെങ്കിൽ വികസനമുളള കർണാടകയിലേക്ക് തങ്ങളുടെ ഗ്രാമത്തെ ലയിപ്പിക്കണമെന്ന് ആവശ്യവുമായി 11 ഗ്രാമവാസികൾ. മഹാരാഷ്‌ട്രയിലെ അതിർത്തി ജില്ലയായ സോലാപൂരിലെ അക്കൽകോട്ട് താലൂക്കിലെ ജനങ്ങളുടെയാണ് ഈ ആവശ്യം. സോലാപൂരിലെ കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ഹില്ലി, അന്ധേവാടി,ദേവികാവതേ, മൻഗ്രൂൽ,ഷവാൾ എന്നിങ്ങനെ പതിനൊന്ന് പഞ്ചായത്തുകൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന് കളക്‌ടറോട് പരാതിപ്പെട്ടു.
ഇവിടങ്ങളിൽ മതിയായ റോഡ് ഇല്ല,വൈദ്യുതി, വെളളം എന്നിങ്ങനെ സൗകര്യങ്ങളില്ല എന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിന് പുറമേ ഗ്രാമത്തിലെ അദ്ധ്യാപകർക്ക് സ്‌കൂളുകളിൽ പോകാൻ പോലും റോഡില്ല എന്നും പരാതിയിൽ പറയുന്നു. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ കഴിയില്ലെങ്കിൽ തങ്ങളുടെ ഗ്രാമങ്ങളെ കർണാടകയിൽ ലയിപ്പിക്കണമെന്നാണ് രേഖാമൂലം കളക്‌ടറോട് ഇവർ ആവശ്യപ്പെട്ടത്.
കർണാടക- മഹാരാഷ്‌ട്ര അതിർത്തി തർക്കം നിലനിൽക്കുന്ന ബെലഗാവിയുടെ സമീപമാണ് ഈ ഗ്രാമങ്ങൾ എന്നതാണ് പ്രശ്‌നത്തെ രൂക്ഷമാക്കുന്നത്. കർണാടകയിലെ അയൽഗ്രാമങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ട് എന്നതിനാലാണ് ഗ്രാമവാസികൾ ഈ ആവശ്യമുന്നയിച്ചത്. അതിർത്തി പ്രശ്‌നം രൂക്ഷമായ കർണാടകയിലേക്ക് മഹാരാഷ്‌ട്ര എംഎസ്‌ആർടിസി ബസുകൾ അയച്ചിരുന്നില്ല. ഇവിടെ നിന്നും എത്തുന്ന ട്രക്കുകൾ തടഞ്ഞതിനെ തുടർന്നായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |