തൊടുപുഴ: ജില്ലയിൽ വിവിധയിടങ്ങളിൽ കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. അഞ്ച് പ്രഭവ കേന്ദ്രങ്ങളിലായി തൊടുപുഴ, കട്ടപ്പന നഗരസഭകളിലും വാത്തിക്കുടി, ഉപ്പുതറ പഞ്ചായത്തുകളിലുമായാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 17ാം വാർഡ്, കട്ടപ്പനയിലെ 12ാം വാർഡ്, വാത്തിക്കുടിയിലെ ഒന്നാം വാർഡ്, ഉപ്പുതറയിലെ 5, 6 വാർഡുകളിലായാണ് രോഗം കണ്ടെത്തിയത്. ഈ സ്ഥലങ്ങളുടെ ഒരു കി.മീ. പ്രദേശം രോഗബാധിതമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരും.നേരത്തെ ജില്ലയിൽ 9 സ്ഥലങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയിരുന്നു. കരിമണ്ണൂർ, വണ്ണപ്പുറം, വണ്ടന്മേട്, പെരുവന്താനം, കഞ്ഞിക്കുഴി, കൊന്നത്തടി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച 500ൽ അധികം പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |