ന്യൂഡൽഹി: പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ ഇ കൊമേഴ്സ് കമ്പനികൾക്ക് നോട്ടീസയച്ച് ഡൽഹി വനിതാ കമ്മീഷൻ. പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്കാർട്ടിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആമസോണിലും ഫ്ലിപ്കാർട്ടിലും ആസിഡ് സുലഭമായി ലഭിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് നോട്ടീസ്.
ആസിഡ് വിൽപ്പനയ്ക്ക് വച്ച കമ്പനിയുടെ പൂർണവിവരങ്ങൾ, ആസിഡ് ഓൺലൈനിൽ വിൽക്കുന്നതിനുള്ള ലൈസൻസിന്റെ പകർപ്പ്, സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്വീകരിച്ച പോളിസിയുടെ പകർപ്പുകൾ, ആസിഡ് വാങ്ങിയ ആളുകളുടെ ഫോട്ടോ ഐഡി കാർഡ് എന്നിവയും നൽകണമെന്നാണ് വനിതാ കമ്മീഷന്റെ നോട്ടീസിൽ ആവശ്യപ്പെടുന്നത്.
DCW writes to CEOs of Amazon & Flipkart about the acid attack on a 17-yr-old girl in Dwarka.
— ANI (@ANI) December 15, 2022
"DCW has learnt that accused bought acid through 'Flipkart' & that acid is easily available on 'Amazon' & 'Flipkart' which is illegal," the letter reads as DCW seeks details on the same pic.twitter.com/XZ0Ey39hLt
കഴിഞ്ഞ ദിവസം രാവിലെയാണ് 17കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായത്. സ്‌കൂളിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി സച്ചിൻ അറോറ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മുഖത്തും കഴുത്തിലും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |