രഞ്ജി: ജാർഖണ്ഡിനെതിരെ കേരളത്തിന് ഗംഭീര ജയം
റാഞ്ചി: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെതിരെ കേരളം 85 റൺസിന്റെ ജയംനേടി. കേരളം ഉയർത്തി 323 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ജാർഖണ്ഡ് അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 237 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്കോർ: കേരളം 475/10, 187/7 ഡിക്ലയേർഡ്. ജർഖണ്ഡ് 340/10, 237/10.
17 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 57 റൺസ് നൽകി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ വൈശാഖ് ചന്ദ്രനാണ് രണ്ടാം ഇന്നിംഗ്സിൽ ജാർഖണ്ഡിന്റെ അന്തകനായത്. ജലജ് സക്സേന നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ടീമംഗം ഇഷാൻ കിഷൻ ഐ.പി.എൽ സ്റ്റാർ സൗരഭ് തിവാരി എന്നിവരുൾപ്പെടെ വൈശാഖിന് ഇരയായി. 112/7 എന്ന നിലയിൽ തകർന്ന ജാർഖണ്ഡിനെ വിക്കറ്ര് കീപ്പർ ബാറ്രർ കുശാഗ്രയാണ് (92) 237 വരെയെത്തിച്ചത്.
നേരത്തേ 60/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 187/7 എന്നനിലയിൽ ആയിരിക്കുമ്പോൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ജാർഖണ്ഡിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 74 റൺസെടുത്ത രോഹൻ പ്രേമാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |