തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ അരുവിപ്പുറം പ്രതിഷ്ഠ വരെയുള്ള പ്രധാന സംഭവങ്ങൾ കോർത്തിണക്കി തൃപ്രയാർ കളിമണ്ഡലം ഒരുക്കിയ 'ഗുരുദേവ മാഹാത്മ്യം' കഥകളി ആദ്യമായി കലാമണ്ഡലം അവതരിപ്പിക്കുന്നു.
ഗുരുദേവ മാഹാത്മ്യം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3.30ന് നാട്ടിക ശ്രീനാരായണ ഹാളിലാണ് അവതരണം. 2013ൽ കലാമണ്ഡലത്തിൽ ഗുരുദേവ മാഹാത്മ്യം അവതരിപ്പിച്ചിരുന്നു. പുറത്ത് നിന്ന് ചിട്ടപ്പെടുത്തിയ കഥകളി കലാമണ്ഡലത്തിൽ അവതരിപ്പിച്ചത് പുതുമയായിരുന്നു. ഇന്നത്തെ അവതരണത്തിൽ സ്ത്രീവേഷമുള്ളത് മറ്റൊരു പുതുമയാണ്.
ഇതിലെ പദങ്ങളെ ആസ്പദമാക്കി കലാമണ്ഡലം ധനുഷ സന്യാലിന്റെ മോഹിനിയാട്ടവുമുണ്ടാകും. രണ്ട് മണിക്കൂർ കഥകളിയിൽ, ശിവപ്രതിഷ്ഠാവേളയിൽ ഗുരുവിന്റെ ചിദംബരാഷ്ടകവും മരുത്വാമലയിലെ തപോവേളയിൽ എഴുതിയ ചിത്ജഡചിന്തനവും ആലപിക്കുന്നുണ്ട്. കലാമണ്ഡലം ഗണേശനാണ് ആട്ടക്കഥ. ഗുരുദേവനായി കലാമണ്ഡലം മുകുന്ദനും അയ്യാഗുരുവായി കലാമണ്ഡലം അനിൽകുമാറുമെത്തും. നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ് ഗുരുദേവ മാഹാത്മ്യത്തിന്റെ ആചാര്യൻ.
രംഗത്ത് അരുവിപ്പുറം പ്രതിഷ്ഠയും
ഏഴ് രംഗങ്ങളിൽ ഗുരുദേവന്റെ അവതാരം, ബാല്യം, ഉപരിപഠനം, അയ്യാഗുരുവിൽ നിന്നുള്ള വിദ്യാഭ്യാസം, അനുഗ്രഹം, മരുത്വാമലയിലെ തപസ്, അരുവിപ്പുറം പ്രതിഷ്ഠ എന്നിവയുണ്ട്.
അരങ്ങിൽ ഇവർ
ബ്രാഹ്മണൻ (സുദീപ്), ക്ഷത്രിയൻ (രവികുമാർ), വൈശ്യൻ (ഹരിനാരായണൻ), ശൂദ്രൻ ( തുളസികുമാർ), പഞ്ചമൻ (പ്രദീപ്), അവധൂതൻ (വിപിൻ), യുവാവ് (ശിബി ചക്രവർത്തി), കുട്ടികൾ (ശിവദത്ത്, ആദിത്യൻ, അഭിജിത്ത്, ഗോപീകൃഷ്ണൻ). സംഗീതം (സദനം ശിവദാസ്, അജേഷ് പ്രഭാകർ, വിശ്വാസ്, ശ്രീനാഥ്, യദുകൃഷ്ണൻ, ശ്രീരാം, സോഹൻ). ചെണ്ട (വേണുമോഹൻ, ശ്രീരാജ്). സരോദ്; മദ്ദളം (ഹരിഹരൻ, നാരായണൻ, അഖിൽ). ചുട്ടി (ശിവദാസ്, ശ്രീജിത്). അണിയറ (അരുൺ, രമേഷ്‌കുമാർ, സോഹൻ). എല്ലാവരും കലാമണ്ഡലം.
ആവിഷ്‌കരിച്ച് രണ്ടര വർഷത്തിനുള്ളിൽ മുംബയിലും ചെന്നൈ യിലും ഉൾപ്പെടെ നൂറ് വേദികളിൽ അവതരിപ്പിച്ചു. ഇതിലെ പദത്തെ ആസ്പദമാക്കി ആദ്യമായി തയ്യാറാക്കിയ കൈകൊട്ടിക്കളിയും അവതരിപ്പിക്കും.
- സദു ഏങ്ങൂർ, ചെയർമാൻ, കളിമണ്ഡലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |