തൃക്കാക്കര : കേരളത്തിലെ സർക്കാർ ജീവനക്കാർക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം ഇടത് സർക്കാർ ഇല്ലാതാക്കിയെന്ന് എൻ.ജി.ഒ സംഘ് ജില്ലാ സമിതി ആരോപിച്ചു. മൂന്നു മാസം കഴിഞ്ഞ് ആനുകൂല്യം അനുവദിക്കുമെന്ന് ഉത്തരവിറങ്ങിയെങ്കിലും അത് കയ്യിൽ കിട്ടാൻ നാല് വർഷം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വർഷമായി ക്ഷാമബത്ത നൽകുന്നില്ല. കുടിശിക ക്ഷാമ ബത്ത ഉടൻ അനുവദിക്കണമെന്നും ലീവ് സറണ്ടർ പണമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ടി.എസ്. ശ്രീജേഷ് ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സാജൻ ,എ.ഇ. സന്തോഷ് , ജില്ലാ സെക്രട്ടറി പി.എസ്.സുമേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |