ഗോവയ്ക്കെതിരായ രഞ്ജി ട്രോഫിമത്സരത്തിൽ രോഹൻ പ്രേമിന് സെഞ്ച്വറി(110*)
രോഹൻ രഞ്ജി ട്രോഫിയിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ മലയാളി
തിരുവനന്തപുരം : 36-ാം വയസിലെ തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിയ മലയാളി ക്രിക്കറ്റർ രോഹൻ പ്രേം ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ ഗോവയ്ക്കെതിരെ സെഞ്ച്വറി നേടുകയും രഞ്ജി ട്രോഫിയിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള ക്രിക്കറ്റർ എന്ന ചരിത്രത്തിന് ഉടമയാവുകയും ചെയ്തു. സഞ്ജു സാംസണിന്റെ അഭാവത്തിലിറങ്ങിയ കേരളത്തെ ചുമലിലേറ്റിയ രോഹൻ പുറത്താകാതെ 112 റൺസ് നേടിയപ്പോൾ കേരളം ആദ്യ ദിനം കളിനിറുത്തുമ്പോൾ 247/5 എന്ന നിലയിലാണ്.
സിജോമോൻ ജോസഫിന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒൻപതാം ഓവറിൽ ടീം സ്കോർ 25ൽ വച്ച് ഓപ്പണർ രോഹൻ എസ്.കുന്നുമ്മലിനെ(20) നഷ്ടമായപ്പോൾ രോഹൻ പ്രേം ക്രീസിലെത്തി. 74ൽവച്ച് പി.രാഹുലും (31) മടങ്ങി.തുടർന്ന് ക്രീസിലൊരുമിച്ച രോഹൻ പ്രേമും സച്ചിൻ ബേബിയും (46)ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 105 റൺസ് കേരളത്തിന്റെ ഇന്നിംഗ്സിന് അടിത്തറയായി. സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ അടക്കമുള്ള ബൗളിംഗ് നിരയ്ക്കെതിരെ മികച്ച പ്രകടനമാടീം സ്കോർ 179ൽ വച്ച് സച്ചിൻ ബേബിയും 190ൽ ഷോൺ റോജറും(6)239ൽ വച്ച് അക്ഷയ് ചന്ദ്രനും പുറത്തായെങ്കിലും സെഞ്ച്വറത്തിളക്കവുമായി രോഹൻ പോരാട്ടം തുടർന്നു. കളിനിറുത്തുമ്പോൾ രണ്ടു റൺസുമായി ക്യാപ്ടനാണ് രോഹൻ പ്രേമിന് കൂട്ട്.
238 പന്തുകളിൽ 14 ഫോറും ഒരു സിക്സുമടക്കമാണ് രോഹൻ 112 റൺസിലെത്തിയത്.
13 രോഹന്റെ രഞ്ജി ട്രോഫിയിലെ പതിമൂന്നാം സെഞ്ച്വറിയാണ് ഇന്നലെ തുമ്പയിൽ നേടിയത്.
5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹൻ രഞ്ജിയിൽ സെഞ്ച്വറി നേടുന്നത്. 2016-17 സീസണിൽ ഗോവയ്ക്ക് എതിരെതന്നെ മുംബയ്‌യിൽ വച്ചായിരുന്നു രോഹന്റെ ഇതിന്റെ മുമ്പുള്ള സെഞ്ച്വറി.
91 രഞ്ജിമത്സരങ്ങളിൽ നിന്നാണ് രോഹൻ 5000 റൺസ് നേടിയത്. ഛത്തിസ്ഗഡിനെതിരായ മത്സരത്തോടെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ മലയാളിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |