കോഴിക്കോട്: നഗര ശുചീകരണം നടത്തുന്ന സ്ത്രീകൾ എന്ന വിഷയം വാട്ടർ കളർ മത്സരത്തിനായി പറയുമ്പോൾ പാർവതിയുടെ മനസ് ആലപ്പുഴയിലേക്ക് പറ പറന്നു. ടി.ഡി.എച്ച്.എസ് സ്കൂളിലേക്കുള്ള യാത്രയിൽ എത്ര തവണ കണ്ടിരിക്കുന്നു ആ കാഴ്ച. പിന്നെ അത് പകർത്തുകയേ വേണ്ടിവന്നുള്ളൂ. വിധി പ്രഖ്യാപിക്കുമ്പോൾ വിചാരിച്ചതു പോലെ എ ഗ്രേഡ്. തീർന്നില്ല. പെൻസിൻ ഡ്രോയിംഗിലും പാർവതി വരച്ചു നേടി. അങ്ങനെ കാസർകോട് കലോത്സവത്തിലെ ഇരട്ട എ ഗ്രേഡ് നേട്ടം കോഴിക്കോട്ടും ആവർത്തിച്ചു. പോയ വർഷം വാട്ടർ കളറിനും ഓയിൽ പെയിന്റിംഗിലുമായിരുന്നു എ ഗ്രേഡ്. 2015ലാണ് പാർവതി ചിത്രരചനയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു. ചിത്രരചനയിൽ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സതീഷ് വാഴ വേലിലിന്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |