പത്തനംതിട്ട: സി.പി.എെ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ പറ്റി പാർട്ടി അന്വേഷണം തുടങ്ങി.
ജില്ലാ പഞ്ചായത്തംഗവും എ.എെ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് എ.പി.ജയനെതിരെ പാർട്ടി സംസ്ഥാന കൗൺസിലിന് പരാതി നൽകിയത്. ആറ് കോടി ചെലവിൽ പശു ഫാം സ്ഥാപിച്ചെന്നാണ് ആരോപണം. ഫാമിന്റെ ഉടമ എ.പി ജയൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ പാർട്ടിക്ക് സമർപ്പിച്ചു. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷറഫിനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ച ചെയ്യും.
അതേസമയം പശു ഫാം തുടങ്ങിയതിൽ തെറ്റില്ലെന്ന് എ.പി.ജയൻ പറഞ്ഞു. കൃഷിയും പശുവളർത്തലും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം. പശു ഫാമിന് പണം ചെലവാക്കിയത് വിദേശത്തുള്ള മരുമകനാണ്. വീടിന് സമീപമായതിനാൽ തന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ബാങ്ക് വായ്പയുമുണ്ട്. നിക്ഷേപം അൻപത് ലക്ഷത്തോളമേ വരു. ഇതേ ആരോപണം ജില്ലാ സമ്മേളന സമയത്തും ഉയർന്നിരുന്നു. കഴമ്പില്ലെന്ന് കണ്ട് പാർട്ടി തള്ളിക്കളഞ്ഞതാണെന്ന് ജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |