തിരുവനന്തപുരം: അർദ്ധ ജുഡിഷ്യൽ അധികാരമുള്ള യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന ചിന്തയെ അയോഗ്യയാക്കണമെന്ന് ലോകായുക്തയിൽ പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. തിങ്കളാഴ്ച വാദം കേൾക്കും.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടയാളാണ് യുവജന കമ്മിഷൻ അദ്ധ്യക്ഷ. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിലും സി.പി.എമ്മിന്റെ പരിപാടികളിലും ചിന്ത പങ്കെടുത്തിട്ടുണ്ട്. ഇത് കമ്മിഷന്റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കും. കമ്മിഷന്റെ രൂപീകരണലക്ഷ്യത്തിന് എതിരായ വഴിയിലാണ് ചിന്തയുടെ പ്രവർത്തനമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങളടക്കം തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
അതേസമയം, ചിന്ത ആവശ്യപ്പെട്ട 8.5 ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ച് യുവജനക്ഷേമ വകുപ്പ് ഇന്നലെയും ഉത്തരവിറക്കിയില്ല. സംഭവം വിവാദമായതോടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |