കോട്ടയം . ജില്ലാ പൊലീസ് മേധാവിയുടെ ശാസനയെ തുടർന്ന് ഉഴപ്പി നടന്ന സൈബർ പൊലീസ് എട്ടു മാസം കൊണ്ട് നന്നായി. എട്ട് മാസത്തിനിടെ നഷ്ടമായ 30 ഫോണുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്. ഫോണുകൾ ഇന്നലെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഉടമകൾക്ക് കൈമാറി. മാസങ്ങൾക്ക് മുമ്പ് ഫോൺ കാണാതായതിനെ തുടർന്ന് പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചിട്ടും രക്ഷയില്ലാത്തതെ യുവാക്കൾ കുറിച്ചിയിൽ നിന്ന് സ്വന്തമായി ഫോൺ കണ്ടുപിടിച്ചിരുന്നു. കൂട്ടത്തിൽ മറ്റ് ഫോണുകളും യുവാക്കൾ കണ്ടെത്തിയത് വലിയ പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. തുടർന്ന് കെട്ടിക്കിടക്കുന്ന ഫോൺ മോഷണ പരാതികൾ കണക്ക് സഹിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് എസ് പി കെ കാർത്തിക് സൈബർ പൊലീസിനെ ശാസിച്ചത്. ഓരോ കേസും പരിശോധിച്ച് നടപടി ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് പാലക്കാട് മുതൽ തിരുനെൽവേലി വരെയുള്ളവരുടെ ഫോണുകൾ കണ്ടെത്തിയത്.
ഫോണുകൾ മോഷ്ടാക്കൾ വിൽക്കുകയാണെന്നും പൊലീസ് കണ്ടെത്തി. മോഷ്ടിക്കുന്ന ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയോ പൊളിച്ച് പാർട്സാക്കുകയോ ചെയ്യുന്ന വ്യാപാരികളെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |