SignIn
Kerala Kaumudi Online
Saturday, 27 April 2024 9.50 PM IST

വിൻസെന്റിനുമുണ്ട് ഹെൽമറ്റ്.

helmet

കോട്ടയം . താൻ 8 വർഷമായി ഹെൽമറ്റ് ധരിക്കുന്നുണ്ടെന്ന് കടപ്ലാമറ്റം തടത്തിൽ വിൻസെന്റ് സാമുവേൽ. തലയിലെ രൂപ വ്യത്യാസം കാരണം തനിക്ക് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള മാദ്ധ്യമ വാർത്തകൾ അദ്ദേഹം തള്ളി. കോട്ടയം, നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ കടയിലെ ജോമോനാണ് വിൻസെന്റിന് വർഷങ്ങൾക്ക് മുമ്പ് ഹെൽമറ്റ് നൽകിയത്. 14 വർഷമായി താൻ ഇവിടുന്നുള്ള ഹെൽമറ്രാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഹെൽമറ്ര് നിർബന്ധമാക്കിയപ്പോൾ തലയ്‌ക്ക് പിന്നിലെ ചെറിയ രൂപ വ്യത്യാസമാണ് വിൻസെന്റ് സാമുവേലിന് നിർവില്ലനായത്. സാധാരണ ഹെൽമറ്റുകളുടെ ഉൾഭാഗം തലയിലേക്ക് ഇറക്കി വെയ്ക്കാൻ സാധിക്കാത്തതായിരുന്നു. തുടർന്ന് കോട്ടയം, എറണാകുളം ജില്ലകളിൽ അന്വേഷിച്ചിട്ടും പാകമായത് കിട്ടിയില്ല. കിടങ്ങൂരിൽ കർട്ടൻ, മാറ്റ് സ്ഥാപനം നടത്തുന്ന വിൻസെന്റ് സാമുവേലിന് ഒമ്പത് ജില്ലകളിൽ വ്യാപാരമുണ്ട്. ബിസിനസ് സംബന്ധമായ യാത്രകൾ പൂർണമായും ഇരുചക്രവാഹനത്തിലാണ്. ഭാര്യ . സോണിയ. മക്കൾ . അലൻ, അലീന.

ഹെൽമറ്റ് ഇടിച്ചു കയറ്റി കുടങ്ങി.

ഒരു കടയിലെ ജീവനക്കാരൻ വിൻസെന്റെ തലയിൽ തലയിൽ ഹെൽമറ്റ് കുത്തിക്കയറ്റി. ഹെൽമറ്റിൽ കുടങ്ങിയതോടെ തലയിലേക്കുള്ള രക്തയോട്ടത്തെയും ബാധിച്ചു. ചങ്ങനാശേരി കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള കടയിലെത്തിയപ്പോൾ ഹെൽമറ്റിലെ തെർമോക്കോൾ മാറ്റി നൽകി. എന്നാലതും ഫലവത്തായില്ല. തുടർന്നാണ് നാഗമ്പടത്ത് നിന്ന് അനുയോജ്യമായത് ലഭിച്ചത്.

വിൻസെന്റ് സാമുവേൽപറയുന്നു.

ആദ്യകാലത്ത്, വലിയ ബുദ്ധിമുട്ടായിരുന്നു. ഹെൽമറ്റ് ധരിക്കാൻ സാധിക്കാത്തതിനാൽ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കുന്ന തീരുമാനത്തിലെത്തി. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുമ്പോൾ പൊലീസിനോട് അപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. ഇപ്പോൾ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.