പഴയങ്ങാടി: പ്രസിദ്ധമായ മാടായിക്കാവിൽ മോഷണശ്രമം. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്രത്തിലെ അടിച്ച് തെളിക്കായി എത്തിയ ജീവനക്കാരനായ സുധാകരനാണ് നട തുറന്നതായി കണ്ടത്. തുടർന്ന് ക്ഷേത്രം മാനേജരെയും മറ്റും വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള വടക്കേ നട തുറന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയത് എന്നാണ് നിഗമനം.
ക്ഷേത്രത്തിനകത്തെ പ്രധാന ശ്രീകോവിലിനോട് ചേർന്ന ക്ഷേത്രപാലകന്റെ വിഗ്രഹത്തിൽ ചാർത്തിയ വെള്ളിമാല അഴിച്ചെടുത്ത് നടയിൽ തന്നെ തിരികെ വെച്ച നിലയിലാണ്. ക്ഷേത്രത്തിൽ എട്ട് നിരീക്ഷണ കാമറകളുണ്ടെങ്കിലും ഒന്നിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ല. ക്ഷേത്രം മാനേജർ നാരായണ പിടാരർ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി സി.ഐ എൻ.ടി സന്തോഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |