തിരുവനന്തപുരം: നയന സൂര്യയുടെ മരണം അന്വേഷിക്കാനായി കൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്. മധുസൂദനൻ സംഘത്തലവനായി തുടരും. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്.സി.ആർ.ബി ഡിവൈ.എസ്.പി ആർ. പ്രതാപൻ നായർ, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ എച്ച്. അനിൽകുമാർ, സി.ഐ മുബാറക്, സബ് ഇൻസ്‌പെക്ടർമാരായ ശരത് കുമാർ, കെ. മണിക്കുട്ടൻ, ഡിറ്റക്ടീവ് സബ് ഇൻസ്‌പെക്ടർ കെ.ജെ. രതീഷ്, എ.എസ്.ഐമാരായ ടി. രാജ് കിഷോർ, കെ. ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ. അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |