കൊച്ചി: തൃശൂർ മച്ചാട് വനംറേഞ്ചിൽ 33 ചന്ദനമരങ്ങൾ വെട്ടിയിട്ടതിന് പിന്നിൽ ചന്ദനം കൊള്ളക്കാരല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് ശത്രുതയുള്ളവർ നടത്തിയ നശീകരണ പ്രവൃത്തിയാണെന്നും അന്വേഷണറിപ്പോർട്ട്. ഡിസംബർ അവസാനം ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് മരം വെട്ടിയത് കണ്ടെത്തിയത്.
ചേപ്പിലക്കാട് വനഭാഗത്തെ 33 ചെറിയമരങ്ങൾ പലരീതിയിൽ വെട്ടി മറിച്ചിട്ടിരിക്കുകയായിരുന്നു. ചന്ദനമരത്തിന്റെ ഏറ്റവും നല്ലതും എണ്ണ കൂടുതൽ ലഭിക്കുന്നതുമായ കടഭാഗത്തിന് മുകളിൽവച്ചാണ് മുറിച്ചിട്ടുള്ളത്. പ്രൊഫഷണൽ വനംകൊള്ളക്കാരുടെ രീതിയല്ല ഇത്.
തുടർന്ന് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിയോഗിച്ച അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലാണ് ഈ നിഗമനം.
കുതിരാൻ ടണൽ തുറന്നശേഷം പീച്ചി വന്യമൃഗ സങ്കേതത്തിലെ ആനകൾ മച്ചാട് മേഖലയിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും നാശനഷ്ടങ്ങൾ വരുത്താറുണ്ട്. ഇതേച്ചൊല്ലി വനംവകുപ്പും നാട്ടുകാരും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. . ചേപ്പിലക്കാട്ടെ അഞ്ച് ഹെക്ടർ സ്ഥലത്ത് നൂറോളം ചെറിയ ചന്ദനമരങ്ങൾ മാത്രമേയുള്ളൂ. ഇവ മാർക്കുചെയ്ത് നിരീക്ഷിക്കുന്നവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |