ലണ്ടൻ : ശമ്പളം, ജോലി സാഹചര്യങ്ങൾ, പെൻഷൻ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച് യു.കെയിലെ 150 യൂണിവേഴ്സിറ്റികളിലെ 70,000ത്തിലേറെ സ്റ്റാഫുകൾ ഫെബ്രുവരിക്കും മാർച്ചിനുമിടെയിൽ 18 ദിവസത്തെ സമരം നടത്താൻ തീരുമാനിച്ചു. സമരത്തിന്റെ തീയതി അടുത്താഴ്ച പ്രഖ്യാപിക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ അറിയിച്ചു. വിവിധ കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും അദ്ധ്യാപകർ, പരിശീലകർ, ലൈബ്രേറിയൻസ് തുടങ്ങിയവർ ഈ സംഘടനയിൽ ഉൾപ്പെടുന്നു. പണപെരുപ്പം മുൻനിറുത്തി ശമ്പളത്തിൽ നാല് മുതൽ അഞ്ച് ശതമാനത്തിന് മുകളിൽ വർദ്ധനവാണ് ഇവരുടെ ആവശ്യം. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിലിൽ തുടങ്ങുന്ന മാർക്കിംഗും മൂല്യനിർണ്ണയവും അടക്കം ബഹിഷ്കരിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശമ്പള വർദ്ധനവും മെച്ചപ്പെട്ട ജോലി സാഹചര്യവും ആവശ്യപ്പെട്ട് സമരങ്ങൾ ശക്തമാകുന്നത് പ്രധാനമന്ത്രി ഋഷി സുനകിനെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |