SignIn
Kerala Kaumudi Online
Thursday, 19 September 2024 3.44 PM IST

ഗവർണർക്കെതിരെ ഡിഎംകെ നേതാവ്; 'കാശ്മീരിലേക്ക് പോകൂ ഭീകരർ കൊല്ലട്ടെ'

Increase Font Size Decrease Font Size Print Page
shivaji

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഗവർണർ ആർ.എൻ രവിക്ക്‌നേരെ ഭീഷണിയുമായി ഡി.എം.കെനേതാവ് ശിവജി കൃഷ്ണമൂർത്തി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ബി.ആർ അംബേദ്കർ, പെരിയോർ തുടങ്ങിയവരുടെപേരുകൾ ഗവർണർ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് താക്കീത്. അംബേദ്കറുടെപേര് പറയാൻ കഴിയുന്നില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക്‌പോകണമെന്നാണ് ശിവജി കൃഷ്ണമൂർത്തി പറഞ്ഞത്. പരാമർശം വിവാദമായതോടെ ശിവജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.എം.കെ അറിയിച്ചു.
ഇന്ത്യക്ക് ഭരണഘടന നൽകിയ പൂർവപിതാവായ അംബേദ്കറുടെപേര് ഉച്ചരിക്കാൻ ഗവർണർ സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ.. നിങ്ങൾ ഭരണഘടനയുടെപേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ.. അത് എന്റെ മുത്തച്ഛൻ അംബേദ്കർ അല്ലേ എഴുതിയത്..അദ്ദേഹത്തിന്റെപേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക്‌പോകൂ. ഞങ്ങൾ തന്നെ അങ്ങോട്ട് ഒരു തീവ്രവാദിയെ അയക്കാം, അവൻ നിങ്ങളെ വെടിവച്ച് കൊല്ലട്ടെ എന്നായിരുന്നു ശിവജിയുടെ പരാമർശം. ഇത് വിവാദമായതോടെ പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഡി.എം.കെ പ്രതികരിച്ചു.
അതേസമയം,കൃഷ്ണമൂർത്തി കുപ്രസിദ്ധനായ ഡി.എം.കെ പ്രാസംഗികനാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി, ഡി.എം.കെയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നെന്നും പറഞ്ഞു. പുതിയ സംസ്‌കാരത്തിന്റെ പരാമർശമാണിതെന്ന് ബി.ജെ.പിനേതാവ് ഖുശ്ബു സുന്ദർ പറഞ്ഞു. ഒട്ടും ആശ്ചര്യമില്ല. ഇത് മുഖ്യമന്ത്രി സ്റ്റാലിന്റെ കീഴിലുള്ള പുതിയ സംസ്‌കാരമാണ്. ഇത്തരം പരാമർശം നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാൻയോഗ്യതയില്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
സർക്കാരിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ ഒഴിവാക്കി ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയതിനു പിന്നാലെ സംസ്ഥാന സർക്കാർ അംഗീകരിച്ച പ്രസംഗം മാത്രംരേഖപ്പെടുത്തിയാൽ മതിയെന്ന പ്രമേയം നിയമസഭ അംഗീകരിച്ചതിനെ തുടർന്ന് ഗവർണർ ആർ.എൻ രവി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള പുതിയ തർക്കത്തിന് തുടക്കം കുറിച്ചത്.തമിഴ്നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചും പെരിയോർ, ബി.ആർ അംബേദ്കർ, കെ കാമരാജ്, സി.എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയനേതാക്കളെക്കുറിച്ചുമുള്ള പരാമർശങ്ങൾ പ്രസംഗത്തിൽ നിന്ന് ഗവർണർ ഒഴിവാക്കിയിരുന്നു. ഡി.എം.കെ മുന്നോട്ടു വയ്ക്കുന്ന ദ്രാവിഡ മാതൃകയെക്കുറിച്ചുള്ള പരാമർശവും അദ്ദേഹം ഒവിവാക്കി.
തുടർന്ന് പ്രമേയം അംഗീകരിച്ചതോടെദേശീയഗാനം കഴിയുന്നതിനു മുമ്പേ ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു. ഇത് വലിയ വിവാദമായി. തമിഴ്നാട് എന്നപേരിനെക്കാൾ തമിഴകം എന്നപേരാണ് സംസ്ഥാനത്തിന്‌ചേരുന്നത് എന്ന ഗവർണരുടെ പരാമർശവും വലിയ വിവാദമായി. ഇതോടെ തമിഴ്നാട്ടിൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ഗവർണറെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യത്തോടെ ജനങ്ങൾ തെരുവിലിറങ്ങുകയും ഗവർണറുടെകോലം കത്തിക്കുകയും ചെയ്തു.

തമിഴ്നാട് ഗവർണറുടെ ഓഫീസ് പരാതി നല്കി
വിവാദ പരാമർശത്തിൽ ഭരണകക്ഷിയായ ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണറുടെ ഓഫീസ് ചെന്നൈ പോലീസിൽ പരാതി നൽകി.ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറിയാണ് പരാതി നൽകിയത്.
സംഭവത്തിൽ തമിഴ്നാട് ബി.ജെ.പി ഡി.ജി.പിക്ക് കത്തെഴുതുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.'ഡി.എം.കെ എല്ലായ്‌പ്പോഴും 'അധിക്ഷേപ' രാഷ്ട്രീയത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്ന നേതാക്കളെ അവർ എപ്പോഴും അധിക്ഷേപിച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് ഞങ്ങൾ തമിഴ്നാട് ഡി.ജി.പിക്ക് കത്തയച്ചു. പോലീസിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക ഡി.എം.കെ നേതാക്കൾക്ക് പോലീസ് സ്റ്റേഷനുകൾ അവരുടെ സ്വന്തം ഓഫീസുകളാണെന്നും അണ്ണാമലൈ എ.എൻ.ഐയോട് പറഞ്ഞു.തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡി.എം.കെയ്ക്ക് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി സ്റ്റാലിൻ പുറത്തു വന്ന് വ്യക്തത വരുത്തണം, കാരണം ആരും ക്ഷമാപണം നടത്തിയിട്ടില്ല, ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ആളുകൾ അവർക്ക് ഉചിതമായ പാഠം പഠിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' തമിഴ്നാട് ബി.ജെ.പി മേധാവി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.