കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കും. ഇതിനു മുന്നോടിയായുള്ള നാറ്റ് പാക്ക് പഠനം പുരോഗമിക്കുകയാണ്.നിലവിലെ ആറു രൂപ മിനിമം നിരക്ക് 10 രൂപയാകുമെന്നാണ് സൂചന.
2016ൽ ആണ് പാസഞ്ചർ ബോട്ടുകളുടെ മിനിമം നിരക്ക് 6 രൂപയാക്കിയത്. പിന്നീട് പലതവണ ചാർജ് വർദ്ധിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചില്ല.
നാറ്റ്പാക്ക് പഠനം ഫെബ്രുവരിയോടെ പൂർത്തിയാകും. എൻജിൻ പ്രവർത്തന സമയം, ഡീസൽ, അറ്റകുറ്റപ്പണിയുടെ ചെലവ് എന്നിവ പരിഗണിച്ചാണ് മിനിമം നിരക്ക് കണക്കാക്കുക. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 14 സ്റ്റേഷനുകളാണ് ജലഗതാഗത വകുപ്പിനുള്ളത്. 54 ബോട്ടുകൾ സർവീസ് നടത്തുന്നു. ഇവയിൽ ഒരെണ്ണം സോളാർ ബോട്ടും 8 എണ്ണം ഇരട്ടഹള്ളുള്ള കറ്റാമറൻ ഡീസൽബോട്ടുകളുമാണ്.
ഡിസംബറിൽ ലോട്ടറി
പ്രതിമാസം 70 -80 ലക്ഷം രൂപയാണ് വകുപ്പിന് ബോട്ടുകളിൽ നിന്നുള്ള ശരാശരി വരുമാനം. എന്നാൽ, ന്യൂ ഇയർ, ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിൽ ഒരുകോടി രൂപ കളക്ഷനുണ്ടായി. ഏറ്റവും കൂടുതൽ കളക്ഷൻ കൊച്ചിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |