അലപ്പുഴ: ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ വേളയിൽ മാവേലിക്കര കോടതിയുടെ പരിസരത്ത് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
കോടതി പരിസരത്ത് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കണമെന്നാണ് സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താൻ മുപ്പത് ദിവസം സമയം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം, രഞ്ജിത് വധക്കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന് പ്രതികളുടെ ആവശ്യം കോടതി തള്ളി. 2021 ഡിസംബർ പത്തൊൻപതിനാണ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |