തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ പ്രവീൺ റാണയെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്‌ത എ.എസ്.ഐയ്‌ക്ക് സസ്‌പെൻഷൻ. ചോരൻ എന്ന ചിത്രം സംവിധാനം ചെയ്‌ത സാന്റോ അന്തിക്കാടിനെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ സസ്‌പെൻഡ് ചെയ്‌തതായി അറിയിച്ചത്.
പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ അറിയിക്കാതെ സിനിമ സംവിധാനം ചെയ്‌തതിനും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തതിനുമാണ് നടപടി. ക്രിമിനൽ പശ്ചാത്തലമുളള പ്രവീൺ റാണയെ നായകനാക്കിയുളള സിനിമയുടെ ഡിസംബർ 14ന് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് സാന്റോ പങ്കെടുത്തത്.
തലപ്പാട് സ്‌റ്റേഷനിൽ ജോലി നോക്കുന്ന സാന്റോ അന്തിക്കാട് നേരത്തെ തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പിആർഒയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതിയിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിന്ശേഷവും സാന്റോ, പ്രവീൺ റാണയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇയാൾക്കെതിരെ ആദ്യം അച്ചടക്ക നടപടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |