കൊല്ലം: വീട്കയറി അക്രമിച്ച സംഭവത്തിൽ ആറ് പേരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്ര് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. നെടുമ്പന സൗമ്യ ഭവനിൽ സജിത്ത് (32), നെടുമ്പന അനുജാ ഭവനിൽ അനന്തു(25), പരവൂർ, നെടുങ്ങോലം കുന്നുവിള വീട്ടിൽ അരുൺ (31), പഴങ്ങാലം സനു ഭവനിൽ സനു(26), നെടുമ്പന ശരണ്യ ഭവനിൽ ദർശൻതമ്പി(26), നെടുമ്പന ശരണ്യ ഭവനിൽ ആനക്കാരൻ എന്ന് വിളിക്കുന്ന സതീശൻ(49) എന്നിവരാണ് പിടിയിലായത്.
പ്രതികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജിത്ത്, അനന്തു, അരുൺ, സനു എന്നിവർ മാരകായുധങ്ങളുമായി ദർശൻ തമ്പിയുടെ നെടുമ്പനയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇവർ ദർശൻ തമ്പി, ഭാര്യ, ഭാര്യാപിതാവായ സതീശൻ എന്നിവരെ മർദ്ദിക്കുകയും മുറ്റത്തുണ്ടായിരുന്ന ബൈക്ക് അടിച്ച് തകർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ദർശന്‍ തമ്പിയും സതീശനും മാരകായുധങ്ങളുമായി തിരിച്ചടിക്കുകയായിരുന്നു. ദർശൻ തമ്പിയും സതീശനും കത്താൾ കൊണ്ട് അനന്തുവിനെ വെട്ടി പരിക്കേൽപ്പിക്കുകയും സജിത്തിനെ മർദ്ദിക്കുകയും ചെയ്തു.
ഇരുകൂട്ടരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത്. ദർശൻതമ്പി മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ജയകുമാറിന്റ നേതൃത്വത്തിൽ എസ്.ഐ മാരായ നെജുമുദ്ദീൽ, എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒമാരായ ലാലുമോൻ, പ്രജീഷ്, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |