ശംഖുംമുഖം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നാല് വൈദ്യുത വാഹനങ്ങൾ (ഇ-വി) കൂടി സർവീസ് തുടങ്ങി.കഴിഞ്ഞ ഒക്ടോബറിൽ നാല് ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കിയിരുന്നു.
എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എ.സി.എ) 4 പ്ളസ് ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമായുള്ള ഇ- കാറുകൾ ഓപ്പറേഷൻസ്,സേഫ്ടി വിഭാഗങ്ങളാണ് ഉപയോഗിക്കുക. 2024 മാർച്ചോടെ വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്കായി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. എയർസൈഡിൽ ഉപയോഗിക്കുന്ന ഫോളോ മി ഓപ്പറേഷൻസ് വാഹനങ്ങളും ഉടൻ ഇ-വിയിലേക്ക് മാറും. വിമാനത്താവളത്തിലെ ഡൊമസ്റ്റിക്,ഇന്റർനാഷണൽ ടെർമിനലുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇ-വി ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |