ശംഖുംമുഖം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നാല് വൈദ്യുത വാഹനങ്ങൾ (ഇ-വി) കൂടി സർവീസ് തുടങ്ങി.കഴിഞ്ഞ ഒക്ടോബറിൽ നാല് ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കിയിരുന്നു.
എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എ.സി.എ) 4 പ്ളസ് ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമായുള്ള ഇ- കാറുകൾ ഓപ്പറേഷൻസ്,സേഫ്ടി വിഭാഗങ്ങളാണ് ഉപയോഗിക്കുക. 2024 മാർച്ചോടെ വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്കായി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. എയർസൈഡിൽ ഉപയോഗിക്കുന്ന ഫോളോ മി ഓപ്പറേഷൻസ് വാഹനങ്ങളും ഉടൻ ഇ-വിയിലേക്ക് മാറും. വിമാനത്താവളത്തിലെ ഡൊമസ്റ്റിക്,ഇന്റർനാഷണൽ ടെർമിനലുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇ-വി ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |