ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാശ്‌മീരിൽ എത്തിച്ചേർന്നിരിക്കുകയാണ്. കാശ്‌മീരിലെ ഹാറ്റ്‌ലി മോറിൽ നിന്നും ആരംഭിച്ച യാത്ര ചഡ്‌വാളിയിൽ സമാപിക്കും. യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം. എന്നാൽ യാത്രയിൽ സിപിഎം പങ്കെടുക്കില്ലെന്നാണ് വിവരം. യാത്രയുടെ ആരംഭത്തിൽ സിപിഎമ്മിനെ അപമാനിച്ചതായി ചൂണ്ടിക്കാട്ടിയാണിത്. സിപിഎം പങ്കെടുക്കുന്നതിനെതിരെ പാർട്ടി കേരളഘടകത്തിന്റെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചതെന്നാണ് വിവരം.
സിപിഎം പങ്കെടുക്കില്ലെങ്കിലും യാത്രയിൽ സിപിഐ അണിചേരും. സമാപന സമ്മേളനത്തിൽ സിപിഐ പങ്കെടുക്കുന്നതിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്നിങ്ങനെ പ്രതിപക്ഷ നിരയിലെ കരുത്തർ അണിചേരുന്നുണ്ട്. റിപബ്ളിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. നേരത്തെ കാശ്‌മീരിൽ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി കാറിൽ യാത്ര തുടരണമെന്നും കാൽനടയാത്ര പാടില്ലെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചെങ്കിലും ഇപ്പോഴും കാൽനടയാത്ര തുടരുകയാണ് കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |