ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പുതുവർഷത്തിലും വേതനം വൈകുന്നു. അതത് മാസത്തെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വേതനം നൽകണമെന്ന വ്യവസ്ഥയാണ് നാളുകളായി അട്ടിമറിക്കപ്പെടുന്നത്.
വിവരങ്ങൾ കൃത്യമായി കമ്മിഷണറേറ്റിൽ ലഭിക്കാനുള്ള കാലതാമസമാണ് കമ്മിഷൻ വൈകാനുള്ള കാരണമായി മുമ്പ് പറിരുന്നത്. എന്നാൽ 2018ൽ ഇ പോസ് മുഖേന റേഷൻ വിതരണം ആരംഭിച്ചതോടെ വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭ്യമാകുന്നുണ്ട്. ഇതനുസരിച്ച് വ്യാപാരികൾക്ക് അർഹതപ്പെട്ട ഡീലർ കമ്മിഷൻ കാലതാമസമില്ലാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിതരണം കഴിഞ്ഞ് മൂന്നാമത്തെ പ്രവൃത്തി ദിവസം താലൂക്ക് സപ്ലൈ ഓഫീസർമാർ കമ്മിഷണറേറ്റിൽ വിവരം നൽകുകയും, അടുത്ത രണ്ട് ദിവസത്തിനകം നടപടിക്രമങ്ങൾ പാലിച്ച് റേഷൻ വ്യാപാരിയുടെ അക്കൗണ്ടിൽ കമ്മിഷൻ തുക എത്തുകയും ചെയ്യുമെന്നാണ് വ്യവസ്ഥ. നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും വ്യാപാരികളുടെ കമ്മിഷൻ മുറ പോലെ വൈകുകയാണ്.
സമസ്ത മേഖലകളിലുള്ളവർക്ക് ജോലി കഴിഞ്ഞ് കൂലി നൽകുമ്പോൾ റേഷൻ വ്യാപാരികളുടെ വേതനം മാത്രം നൽകാതിരിക്കുകയും നിലവിൽ ലഭിച്ചുകൊണ്ടിരുന്ന കൈകാര്യ ചെലവ് നിറുത്തലാക്കുകയും ചെയ്തത് ലൈസൻസികൾക്കും സെയിൽസ്‌മാൻമാർക്കും ഒരേപോലെ പ്രതിസന്ധി സൃഷ്ടിടിക്കുകയാണ്
എൻ.ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കെ.എസ്.ആർ.ആർ.ഡി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |