പാവറട്ടി: വിഷക്കായ കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് ആശയുടെ ബന്ധുക്കൾ പറഞ്ഞു. പാവറട്ടിയിലെ ആശയുടെ വീട്ടിൽ നടത്തിയ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ മക്കളെ ഭർത്താവായ സന്തോഷിന്റെ വീട്ടിലേക്ക് മടക്കി കൊണ്ടുപോയിരുന്നു. മക്കളെ സംസ്‌കാര ചടങ്ങിനയക്കില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ നിലപാടെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പിന്നീട് കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് മക്കളെ എത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തിൽ ചൈൽഡ് ലൈൻ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ അച്ഛനൊപ്പം തുടരാൻ അനുവദിച്ച ചൈൽഡ്‌ലൈൻ വരുംദിവസങ്ങളിൽ ഇരു വീട്ടുകാരേയും വിളിച്ചുവരുത്തി പരിഹാര സാദ്ധ്യത തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |