തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുക്കുന്നത് മാറ്റി. സ്ഥാപനങ്ങളിലെത്തിക്കുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങളെ സംബന്ധിച്ച മുന്നറിയിപ്പിനെ തുടർന്നാണ് മാറ്റിയത്. അവധി ദിനമായ ഞായറാഴ്ചയോ തിരക്കൊഴിഞ്ഞ സമയമോ കണക്കാക്കി തെളിവെടുക്കും. ചോദ്യം ചെയ്യൽ ഇന്നലെ തുടർന്നു. ബിസിനസിൽ നിക്ഷേപിച്ചെന്ന ഇയാളുടെ തന്നെ മൊഴിയെ പിന്തുടർന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ വിവിധ ബിസിനസുകളെ കുറിച്ച് പറഞ്ഞെങ്കിലും വ്യക്തതയില്ലാതെയായിരുന്നു മറുപടി. വിവിധയിടങ്ങളിൽ നിക്ഷേപിച്ചെന്ന മറുപടിയിൽ നിക്ഷേപമായി സ്വീകരിച്ച 130 കോടിയുടെ ഒരു ഭാഗം മാത്രമേ വരുന്നുള്ളൂവെന്നതാണ് അവ്യക്തതയ്ക്ക് കാരണം. ശനിയാഴ്ചയും തുടർച്ചയായുള്ള ചോദ്യം ചെയ്യലായിരുന്നു. ജീവനക്കാരിൽ നിന്നും ഇതോടൊപ്പമുള്ള മൊഴിയെടുപ്പ് തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |