കോഴിക്കോട്: കേരളം ഭക്ഷ്യസംസ്‌കരണ മേഖലയിൽ വളരെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ മന്ത്രി പശുപതികുമാർ പരസ്. ആർ.എൽ.ജെ.പി സംസ്ഥാന സംമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കൾ വളരെയധികം നഷ്ടപ്പെട്ട് പോകുന്നുണ്ട്. എന്നാൽ നാം അതെല്ലാം മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റിയാൽ വളരെയധികം സാമ്പത്തിക ഉന്നമനം നേടാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഭക്ഷ്യസംസ്‌കരണ മേഖലയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ മുന്നോട്ടുവരണം. അത്തരക്കാർക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് മുപ്പത്തിയഞ്ച് ശതമാനം സബ്സിഡി ലഭിക്കും. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സാജു ജോയി,സീനിയർ വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ,ജനറൽ സെക്രട്ടറി റീജ വിനോദ്,കെ.സി. അഭിലാഷ്,കെ.പി.ദിവ്യ,രാജൻ ചൈത്രം,ബഷീർ എന്നിവർ പ്രസംഗിച്ചു. ആർ.എൽ.ജെ.പി സ്ഥാപക നേതാവായിരുന്ന റാംവിലാസ് പാസ്വാന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |