ഏലൂർ: പാതാളം റഗുലേറ്റർ കം ബ്രിഡ്ജിനു താഴെ എടയാർ വ്യവസായ മേഖലയോട് ചേർന്നുള്ള ലോക്ക് ഷട്ടറിന്
സമീപം രാസമാലിന്യങ്ങൾ കലർന്ന് പെരിയാർ നിറംമാറി ഒഴുകി. മത്സ്യങ്ങൾ ശ്വാസംകിട്ടാതെ പിടഞ്ഞുപൊങ്ങി.
പി. സി.ബി.ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച് മടങ്ങി.
പെരിയാർ നിറം മാറുന്നതും മത്സ്യസമ്പത്ത് നശിക്കുന്നതും തുടർക്കഥയാവുകയാണ്. പെരിയാറിനെ സംരക്ഷിക്കാൻ അധികൃതർ നടപടികളെടുക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്. ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ രമേശന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു. നദീസംരക്ഷണ സമിതി പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |