SignIn
Kerala Kaumudi Online
Sunday, 26 March 2023 12.17 AM IST

പദ്ധതി 60ശതമാനം പൂർത്തിയായി; വിഴിഞ്ഞം തുറമുഖത്ത് സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി

ahmed-devarkovil

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യ കപ്പൽ എത്തുന്നത്. തുറമുഖം പൂർണ സജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60ശതമാനം പദ്ധതി പൂർത്തിയായി. ഏഴ് ക്വാറികൾ കൂടി പുതിതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നെെ എൻ ഐ ഒ ടിയുടെ പുതിയ പഠനത്തിൽ കണ്ടെത്തി. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയുള്ള കാലയളവിലാണ് എൻ ഐ ഒ ടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽപൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിഴ, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ - ശംഖുമുഖം, പുല്ലുവിള - പൂവാർ സ്ട്രെച്ചിൽ തീരം വയ്പ്പ് കണ്ടെത്തിയിരുന്നു. തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമാണത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHMED DEVARKOVIL, VIZINJAM, PORT, MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.